അരുണിമ നിറഞ്ഞ കവിളിൽ
തൊട്ടു വെച്ച മറുകും
കൺപീലിയിൽ വിരിയിച്ച
കടലോളങ്ങളും
നിലാ പൊഴിയും പുഞ്ചിരിയിൽ
തെളിയുന്ന തുമ്പപ്പൂ നിരയും
നീണ്ടിടം മുടിയിൽ മയങ്ങുന്ന
തുളസിക്കതിരും
നെറ്റിയിൽ വാഴുന്ന
സിന്ധൂരതിലകവും
അഴകാർന്ന മേനിയിൽ
അതിലോലമായി ചേലയും
പറയുവാനെനിയുമേറെ.
അറിയാത്തൊരാ മനസിനും
ഈ അഴകെങ്കിൽ,
പ്രപഞ്ചത്തിന്റെ കാവ്യഭംഗി
അത് നീയാണ്.
തൊട്ടു വെച്ച മറുകും
കൺപീലിയിൽ വിരിയിച്ച
കടലോളങ്ങളും
നിലാ പൊഴിയും പുഞ്ചിരിയിൽ
തെളിയുന്ന തുമ്പപ്പൂ നിരയും
നീണ്ടിടം മുടിയിൽ മയങ്ങുന്ന
തുളസിക്കതിരും
നെറ്റിയിൽ വാഴുന്ന
സിന്ധൂരതിലകവും
അഴകാർന്ന മേനിയിൽ
അതിലോലമായി ചേലയും
പറയുവാനെനിയുമേറെ.
അറിയാത്തൊരാ മനസിനും
ഈ അഴകെങ്കിൽ,
പ്രപഞ്ചത്തിന്റെ കാവ്യഭംഗി
അത് നീയാണ്.