June 20, 2026

ഞാനറിയുന്നു

അകലെയാണെങ്കിലും

ഒന്നും പറയാറിലെങ്കിലും

അറിയുന്നു ഞാൻ...

കാണന്നമെന്നില്ലെന്നു പറയുമ്പോൾ

തൂവുന്ന കണ്ണുനീരിലും

കാണുന്നു ഞാൻ...


അകന്നു പോകുന്ന കാലടികളിലും

അരികിലായ് വന്നണയുന്ന പ്രണയമായി

മധുരമേറുന്ന ഓർമയായി

വെളിച്ചമായി

നീയെന്നിൽ തന്നെയാണെന്ന്

ഞാനറിയുന്നു.

കാത്തിരിക്കുന്നു എന്നും

നിന്നെ വരവേൽക്കാൻ വിരിഞ്ഞു നിന്ന

ചെമ്പരത്തോയോട് പറഞ്ഞു

ഇനി വരില്ലെന്ന് .


ആ മുടിയിൽ ചൂടാനായി മൊട്ടിട്ടു നിന്ന

മുല്ലയോട് പറഞ്ഞു

ഇനി വരില്ലെന്ന് .


നിൻ കൈകളാൽ

കൃഷ്ണ പാദങ്ങളെ പുൽകാൻ കൊതിച്ചു നിന്ന

തുളസിയോടു പറഞ്ഞു

ഇനി വരില്ലെന്ന്.


നിന്നെ താലോലിക്കാനായി കാത്തു നിന്ന

അമ്മ മനസ്സോടും പറഞ്ഞു

ഇനി വരില്ലെന്ന് .


ഒരായിരം തവണ

എന്നോട് പറഞ്ഞിട്ടിട്ടും

എന്തോ ഞാൻ നിന്നെയും കാത്തിരിക്കുന്നു എന്നും .

June 18, 2026

ആ തുടിപ്പ്

നിമിഷമോരോന്നും കളഞ്ഞു പോകാതെ

കാണണം കിന്നാരം പറയണം

ശ്വാസമോരോന്നും എന്നിൽ നിറയും

നിന്റെ കൂടെ ആകണം

ഇനി എല്ലാം നിനവുകൾ മാത്രമോ ?


പ്രിയമായ ആ വഴികളിൽ

ഒരുനാൾ ഇനി പോകവേ

മനസ്സ് പതറില്ലെന്നതും

നേർത്തൊരു വിശ്വാസം മാത്രമോ ? .


ഒന്നിച്ചു തൊഴാൻ കൊതിച്ചിടങ്ങളിൽ

ഈറനണിഞ്ഞ കൺകളാൽ

തനിച്ചെങ്കിലും പോകണം

ആശ്വാസമേകാൻ പറയണം.


രാത്രിമഴയിൽ കൂട്ടായി വന്ന മിഴിനീര്

മഴ തീർന്നും പെയ്തൊഴിയാതെ

ഏതൊരു ആഴിയിൽ

വലിച്ച് പോകുന്നതെന്നും അറിയില്ല .


ഓരോ നിമിഷവും അലയടിക്കും

ആ ഓർമ്മകളിലും

ആശ്വാസമായി വേദനയായി

നെഞ്ചിൽ ഊർന്ന് വരും

അവാച്യമാം ആ തുടിപ്പ്

എന്നെ കുറിച്ചുള്ള

നിന്റെ ഓർമകളോ

അതോ ഇതും നിനവോ ?

June 16, 2026

ശ്രീ ദേവീ ...

പ്രണയത്തിൻ ശ്രീകോവിലിൽ

നീറുമൊരു മനസ്സാൽ തട്ടി വിളിച്ചപ്പോൾ

മുല്ലമൊല കോർത്ത മണിവാതിൽ തുറന്ന്

അരികിലായി വന്ന് അനുഗ്രഹമേകിയ

ശ്രീ ദേവീ...

പുലർകാല മഞ്ഞിൽ ഒഴുകിവരും

അരുവിയെക്കാൾ ശീതളം പൊഴിയും

ആ കൺകളാൽ എന്നെ നോക്കിയപ്പോൾ

ആ അഗ്നി അടങ്ങിയിരുന്നു .

ജന്മാന്തരങ്ങളിലേക്കുള്ള വെളിച്ചമായി മാറിയിരുന്നു .


കനലുകൾ ചിലത് അവശേഷിക്കാം

കാലങ്ങൾ കഴിഞ്ഞാൽ അത് കത്തിപ്പടരാം

ചിലപ്പോൾ വിഴുങ്ങാം

പക്ഷെ, അതിനെ അണയ്ക്കാൻ

ഇനി ആ നടയിൽ വന്നണയാൻ

ആവതല്ലെന്നും അറിയാം


എങ്കിലും ധന്യമാണ്

ആ ഹൃദയത്തിൽ നിന്നും

പൊഴിഞ്ഞ മണി മുത്തുകൾ

ഈ ഹൃദയത്തിൽ എന്നും

സൂക്ഷിച്ച വെയ്ക്കാം

ആ നിമിഷങ്ങളെയും ഓർത്തു വെയ്ക്കാം.

June 13, 2026

എന്നും നീ മാത്രമേ ...

നിന്നിലേക്കുള്ള യാത്ര

പതിവാഴയിൽ എന്നോ നഷ്ടമായി

നിന്നെ കാണാനായി മാത്രം

കാത്തു നിന്ന കൺകളെയും മറന്നു

നിന്നെ തേടി നടക്കേണ്ട

വഴികളെ മറന്നു

നിന്നെ മാത്രം താലോലിക്കും

മനസ്സിനെയും മറന്നു

എന്നും നീ മാത്രമേ കൂട്ടിനുള്ളു എന്നതും

മറന്നൂ കൃഷ്ണാ ...

June 11, 2026

ആ പുഞ്ചിരി

കാണാൻ ഒന്നു മിണ്ടാൻ

അരികെ വന്നപ്പോൾ

നീയേകിയ പുഞ്ചിരിയും

അകലെയായി മറയുവോളം

ഉമ്മറക്കോലായിൽ വന്നു നിന്നതും

നിലാവിനോടുള്ള കൗതുകമൊ അതോ ...


നീല രാവിൽ

മഞ്ഞിൽ പുതഞ്ഞുറങ്ങുമ്പോഴും

താമര പൂക്കളെ മൂളി ഉറക്കുമ്പോഴും

അമാവാസിയിൽ കൊഴിഞ്ഞു തീരുമ്പോഴും

നിലാവിന്റെ ഉള്ളിലെന്നും

ആ പുഞ്ചിരി മാത്രമാണ്

മറ്റൊരു പൗർണ്ണമിയിൽ

കാണാമെന്നുള്ള പ്രതീക്ഷയാണ് .


ഞാനറിയുന്നു

അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...