ഇരുളടഞ്ഞ വഴിയിൽ
മിന്നാമിനുങ്ങിൻ
നറു വെട്ടമായി
പെയ്തിറങ്ങും
വേനൽ മഴയായി
കിതയ്ക്കും നേരം
നീട്ടും കരങ്ങളായി
തപിക്കും നേരം
കുളിരേകും തലോടലായി
വിരഹത്തിൽ
ജീവശ്വാസമാം പ്രണയമായി
നീ..
അറിയും നേരം
മറയും നിന്നെ
കാണുവാനുള്ളം തിരയാൻ
നീ.
അനന്ത നീലിമയില്‍ പറന്നുയരാനുള്ള സ്വപ്നവുമായി വിരിയാന്‍ തുടിക്കുന്ന അക്ഷരകുഞ്ഞുങ്ങള്ക്കായി കൊഴിഞ്ഞുവീണ കാലത്തിന്റെ തൂവല്‍ സ്പര്ശത്തില് പ്രണയവും വിരഹവും നെയ്തെടുത്ത കിളിക്കൂട്...
ഇരുളടഞ്ഞ വഴിയിൽ
മിന്നാമിനുങ്ങിൻ
നറു വെട്ടമായി
ചിന്തകളിൽ
വിശ്വാസങ്ങളിൽ
നാം അടിമകളായത്
എന്നെന്ന് അറിയില്ല
കാണുന്നതിൽ
അറിയുന്നതിൽ
അടിച്ചമർത്തലുകൾ
നമ്മുടെ ഭാഗമായത്
എന്നെന്നും അറിയില്ല
അടിമയാക്കാനുള്ള
അടിമത്തം രുചിക്കാനുള്ള
വെമ്പൽ എന്നുമുതൽ
നമ്മുടെതായി
എന്നും അറിയില്ല
സ്വാതന്ത്ര്യം
സ്വയം നേടാനും
മറ്റുള്ളവർക്ക് ഏകാനും
കഴിയുന്നതാണെന്ന്
എന്ന് നാം തിരിച്ചറിയും
എന്നും അറിയില്ല.
ഭയമാണ്..
നഷ്ടമാകുമെന്ന ഭയം
നമ്മെ നാം അല്ലാതാക്കുന്ന
ആ ഒന്നിനെ മറികടക്കാൻ
ഇനിയും എത്ര നാൾ
ജീവിതം നാം ഹോമിക്കും
എന്നും അറിയില്ല.
തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ ...
അതിനു കഴിയുമോ?
അറിയില്ല.
അരികിൽ നിന്നും
അകലുകയാണ് നീയെന്ന്
അറിയാം
എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...