January 08, 2023

ആ വഴികളിൽ

ചെറുപ്രായത്തിൽ ആ വഴികളിൽ നിറമുള്ള പൂവുകളായിരുന്നു.

മുള്ളുകളും പതുങ്ങിയിരിക്കുന്നുവെന്ന്  തിരിച്ചറിഞ്ഞു തുടങ്ങിയ  ബാല്യത്തിൽ, 
ഒരുനാൾ വീണുപോയ പടുകുഴിയിൽ പകച്ചു നിന്നപ്പോൾ
നീണ്ടു വരുമെന്ന് പ്രതീക്ഷിച്ച കരങ്ങൾ പലതും ഉണ്ടായിരുന്നു.
പക്ഷെ, അത് വെറുതെയായിരുന്നു.

വീണവരെ പിടിച്ചുയർത്താൻ
ആ കരങ്ങൾക്കൊന്നും അറിയില്ലായിരുന്നു.
ആശ്വാസമേകല്‍ അവയ്ക്ക് അജ്ഞാതമായിരുന്നു.
ആരുമില്ലെന്ന തിരിച്ചറിവിന്റെ ബാല്യത്തിന്
കണ്ണുനീരിനും ഇടമില്ലായിരുന്നു.
ആ വഴികളിൽ പിന്നീട് മുള്ളുകൾ തന്നെയായിരുന്നു.

ഓരോ കാൽവെപ്പിലും മുറിവേൽപ്പിക്കുന്ന
ആത്മ നൊമ്പരത്തിന്റെ  കനലുകൾ എരിഞ്ഞുകൊണ്ടിരുന്നത് നെടുവീർപ്പുകളിലൂടെയായിരുന്നു.
നീണ്ട മൗനങ്ങൾക്കിടയിൽ
ഇന്നും  കിനിഞ്ഞു വീഴുന്ന  ചോരതുള്ളികളിലും
ആശ്വാസമാകുന്നത് നീയേകുന്ന പുഞ്ചിരിയാണ്
അത് അന്യമാകില്ലെന്ന
പ്രതീക്ഷയാണ്
കൃഷ്ണാ...

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...