ചെറുപ്രായത്തിൽ ആ വഴികളിൽ നിറമുള്ള പൂവുകളായിരുന്നു.
മുള്ളുകളും പതുങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ ബാല്യത്തിൽ,ഒരുനാൾ വീണുപോയ പടുകുഴിയിൽ പകച്ചു നിന്നപ്പോൾ
നീണ്ടു വരുമെന്ന് പ്രതീക്ഷിച്ച കരങ്ങൾ പലതും ഉണ്ടായിരുന്നു.
നീണ്ടു വരുമെന്ന് പ്രതീക്ഷിച്ച കരങ്ങൾ പലതും ഉണ്ടായിരുന്നു.
പക്ഷെ, അത് വെറുതെയായിരുന്നു.
വീണവരെ പിടിച്ചുയർത്താൻ
ആ കരങ്ങൾക്കൊന്നും അറിയില്ലായിരുന്നു.
ആശ്വാസമേകല്‍ അവയ്ക്ക് അജ്ഞാതമായിരുന്നു.
ആരുമില്ലെന്ന തിരിച്ചറിവിന്റെ ബാല്യത്തിന്
കണ്ണുനീരിനും ഇടമില്ലായിരുന്നു.
ആ വഴികളിൽ പിന്നീട് മുള്ളുകൾ തന്നെയായിരുന്നു.
ഓരോ കാൽവെപ്പിലും മുറിവേൽപ്പിക്കുന്ന
ആത്മ നൊമ്പരത്തിന്റെ കനലുകൾ എരിഞ്ഞുകൊണ്ടിരുന്നത് നെടുവീർപ്പുകളിലൂടെയായിരുന്നു.
നീണ്ട മൗനങ്ങൾക്കിടയിൽ
ഇന്നും കിനിഞ്ഞു വീഴുന്ന ചോരതുള്ളികളിലും
ആശ്വാസമാകുന്നത് നീയേകുന്ന പുഞ്ചിരിയാണ്
അത് അന്യമാകില്ലെന്ന
പ്രതീക്ഷയാണ്
കൃഷ്ണാ...
വീണവരെ പിടിച്ചുയർത്താൻ
ആ കരങ്ങൾക്കൊന്നും അറിയില്ലായിരുന്നു.
ആശ്വാസമേകല്‍ അവയ്ക്ക് അജ്ഞാതമായിരുന്നു.
ആരുമില്ലെന്ന തിരിച്ചറിവിന്റെ ബാല്യത്തിന്
കണ്ണുനീരിനും ഇടമില്ലായിരുന്നു.
ആ വഴികളിൽ പിന്നീട് മുള്ളുകൾ തന്നെയായിരുന്നു.
ഓരോ കാൽവെപ്പിലും മുറിവേൽപ്പിക്കുന്ന
ആത്മ നൊമ്പരത്തിന്റെ കനലുകൾ എരിഞ്ഞുകൊണ്ടിരുന്നത് നെടുവീർപ്പുകളിലൂടെയായിരുന്നു.
നീണ്ട മൗനങ്ങൾക്കിടയിൽ
ഇന്നും കിനിഞ്ഞു വീഴുന്ന ചോരതുള്ളികളിലും
ആശ്വാസമാകുന്നത് നീയേകുന്ന പുഞ്ചിരിയാണ്
അത് അന്യമാകില്ലെന്ന
പ്രതീക്ഷയാണ്
കൃഷ്ണാ...
No comments:
Post a Comment