ആ ഒരു ദിവസം മുതൽ കോക്കോടൻ ടീം ഞങ്ങളുടെ മുന്നിൽ ഒരു സമസ്യയായി മാറുകയായിരുന്നു.
നാട്ടിലെ ചമ്പോച്ചേരി ഭാഗത്തേക്ക് പോകുമ്പോൾ കോക്കോടൻ്റെ ഒരു വലിയ പറമ്പുണ്ട്, ആ ഭാഗത്തുള്ള കുട്ടികൾ അവിടെയായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. പൊതുവേ അവർ അറിയപ്പെട്ടിരുന്നത് കോക്കോടൻ ടീം എന്നായിരുന്നു.
തഴക്കവും പഴക്കവും ചെന്ന ഒരു ടീം. അതിനാൽ തന്നെ അവർക്ക് നാലാളോട് ടീമിനെ പരിചയപ്പെടുത്താൻ ഞങ്ങളെപ്പോലെ ബോർഡ് തൂക്കിയിടേണ്ടി വന്നിട്ടില്ല.
പൊതുവേയുള്ള അവരുടെ ഭാവം തന്നെ എന്തിനും പോന്നവരാണ് തങ്ങളെന്ന് പറയാതെ പറയുന്നതായിരുന്നു. അത്തരത്തിലുള്ളവർ വളരെ ചുരുക്കം ചിലരെ ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നുള്ളൂ. അത് തന്നെ ചോട്ടുവും ഷിജുവും മാത്രം. ഉശിരും വാശിയും കാണിക്കുമെങ്കിലും രണ്ട് പേരും പ്രായത്തിൽ തീരെ ചെറുതായിരുന്നു. എങ്കിലും ഞങ്ങളുടെ പ്രതീക്ഷയും ആയിരുന്നു.
ആലോചനകൾ അത്തരത്തിൽ പോയിക്കൊണ്ടിരിക്കുമ്പോൾ സജിത്ത് വന്ന് വീണ്ടും പറഞ്ഞു.
"ഞാനൊരിക്കൽ അവിടെ കളിച്ചിട്ടുണ്ട്. വല്യ ഗ്രൗണ്ടാണ്."
വലിയ ഗ്രൗണ്ടാണെന്ന കാര്യം ഞങ്ങളെ ചിന്തിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അവൻ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു :
"അന്ന് ഞാനൊരു സിക്സ് അടിച്ചിന്"
അത് ഞങ്ങൾക്ക് പ്രതീക്ഷ നൽകിയ വാക്കായിരുന്നു. അങ്ങിനെ മാച്ചിന് പോകാൻ ഞങ്ങൾ തീരുമാനിച്ചു.
അടുത്തദിവസം രാവിലെ എല്ലാവരും കോക്കോടൻ പറമ്പത്ത് എത്തി .
കളി തുടങ്ങി. അവർക്കായിരുന്നു ആദ്യം ബാറ്റിങ്ങ്.
കുട്ടനും സജിത്തും ആയിരുന്നു ബോളിങ്ങിലെ പ്രതീക്ഷ. പക്ഷേ അതൊക്കെ അസ്ഥാനത്തായിരുന്നു എന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അവന്മാർ കളിച്ചു തഴമ്പിച്ച അവിടെ ഞങ്ങൾക്ക് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരുവിധം ബോളൊക്കെ സിക്സും ഫോറും ഒക്കെ ആയി മാറി. അത്യാവശ്യം നല്ല റണ്ണു തന്നെ അവർ എടുത്തു.
ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങി.
കോക്കോടൻ ടീമിലെ ഓരോരുത്തരും നല്ല ഫാസ്റ്റ് ബോളേഴ്സ് ആയിരുന്നു. അത്ര നല്ല ബോളുകൾ അതിനുമുന്നേ ഞങ്ങളാരും നേരിട്ടിരുന്നില്ല.
അവിടുത്തെ പിച്ചിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പിച്ചിന് പുറത്ത് അൽപം ഇടതായി ഉയർന്നു നിൽക്കുന്ന ഒരു ഭാഗമുണ്ട്, അവിടെ എറിയുന്ന പന്ത് കുത്തിത്തിരിഞ്ഞ് നേരെ കുറ്റിയിൽ വന്ന് കൊള്ളും. നല്ല വേഗതയിൽ അവിടെ ബോളെറിഞ്ഞ് അവർ ഞങ്ങളുടെ ഓരോരുത്തരുടെയും കുറ്റി തെറിപ്പിച്ചു കൊണ്ടിരുന്നു.
ഞങ്ങളെ കൊണ്ടുവന്ന സജിത്ത് വെറും വട്ടപൂജ്യമായി ആദ്യമേ മടങ്ങി. കളി വലിയ രീതിയിൽ തന്നെ ഞങ്ങൾ തോറ്റു.
അത്യാവശ്യം നല്ല രീതിയിൽ അവരുടെ കൂവൽ വാങ്ങി തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .
സജിത്ത് ഒന്നും മിണ്ടിയില്ല.
"നാളെ മാച്ച് ഒന്നുകൂടി വിളിച്ചാലോ"
ആരോ ചോദിച്ച ചോദ്യത്തിന് എല്ലാവരും സമ്മതം മൂളി. തോറ്റു കൊടുക്കാൻ അങ്ങിനെ ഞങ്ങൾ തയ്യാറായിരുന്നില്ല.
അടുത്ത ദിവസം വീണ്ടും കോക്കോടൻ ടീമുമായി മാച്ച് കളിച്ചു. ഞങ്ങൾ പ്രതീക്ഷയിലായിരുന്നു.
അന്നും അവർക്ക് തന്നെയായിരുന്നു ആദ്യം ബാറ്റ്. കഴിഞ്ഞ ദിവസത്തിൻ്റെ ബാക്കി എന്ന രീതിയിൽ അവർ അടിച്ച ഒരോ ബോളും ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു.
ഫീൽഡ് ചെയ്ത് ക്ഷീണിച്ച ഞങ്ങൾ ബാറ്റിങ്ങിനിറങ്ങേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു .
എല്ലാവരേയും അവർ ഉടനെ തന്നെ ഔട്ടാക്കി.
കളി തോറ്റു.
കൂവി വിളികൾ ഏറ്റുവാങ്ങി പോകുന്നതിനിടയ്ക്ക് വീണ്ടും ഞങ്ങൾ മാച്ചിന് വിളിച്ചു.
അങ്ങനെ ഓരോ ദിവസവും കളി തോൽക്കുകയും വീണ്ടും മാച്ച് വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. പിടിച്ചു നിൽക്കാൻ പരമാവധി ഞങ്ങൾ ശ്രമിച്ചു. പല വഴികളും നോക്കി. പക്ഷേ കഴിഞ്ഞില്ല.
കൂവി മടുത്ത കോക്കോടൻ ടീം പീന്നീട് ഞങ്ങളെ കൂവാതെയായി. അതും മറ്റൊരു നാണക്കേടായി മാറി.
ഇടയ്ക്ക് ഞങ്ങൾ ആദ്യം ബാറ്റു ചെയ്തിരുന്നു. ആ ദിവസങ്ങളിൽ കളി വേഗം കഴിയുമായിരുന്നതിനാൽ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ മാച്ചുകൾ കളിച്ച് തോൽക്കേണ്ടി വന്നു.
ഇത്രയും നാണംകെട്ട് തോൽക്കുന്നതിൽ ഷിജുവിന് മറ്റാരെക്കാളും കൂടുതൽ വിഷമം ഉണ്ടായിരുന്നു. അതും കൂടാതെ സന്ധ്യയ്ക്ക് ക്ഷീണിച്ച് വീട്ടിലെത്തിയാൽ മൂത്തപ്പൻ്റെ വക ചില ഡയലോഗും
"എന്തിനാടാ ഇങ്ങനെ തോൽക്കാനായി രാവിലെ ഇറങ്ങിപ്പോകുന്നത്, ഇവിടെയെങ്ങാനും ഇരുന്നൂടെ."
തോറ്റതിൻ്റെയും കളിയാക്കലിൻ്റെയും ആ ദേഷ്യം അവൻ പലപ്പോഴും തൻ്റെ പെങ്ങളുടെ മേലാണ് തീർത്തിരുന്നത്.
അങ്ങിനെ നീണ്ട പതിനേഴ് മാച്ചുകൾ ഗംഭീരമായി ഞങ്ങൾ തോറ്റു. ഓരോ പ്രാവശ്യവും ചെവിയിൽ മുഴങ്ങിയ കോക്കോടൻ ടീമിൻ്റെ കൂവി വിളികൾ ഞങ്ങളുടെ ഉറക്കത്തെ തന്നെ ഇല്ലാതാക്കി.
ഒരു കളിയെങ്കിലും ജയിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു പക്ഷേ അവന്മാർ അതിന് ഒരു അവസരം പോലും തന്നില്ല.
നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ഞങ്ങൾ അപമാനിതരായി.
ഉറക്കമില്ലാതിരുന്ന അത്തരം രാത്രികളുടെ അവസാനം ഒരു പ്ലാൻ തയ്യാറായി വന്നു. ജയിച്ചേ തീരൂ എന്ന വാശിയിൽ രൂപം കൊടുത്ത ഒരു മാസ്റ്റർ പ്ലാൻ. അതായിരുന്നു ഞങ്ങളുടെ മാച്ച് വിന്നിംഗ് പ്ലാൻ.
കളി തുടരും ...
നാട്ടിലെ ചമ്പോച്ചേരി ഭാഗത്തേക്ക് പോകുമ്പോൾ കോക്കോടൻ്റെ ഒരു വലിയ പറമ്പുണ്ട്, ആ ഭാഗത്തുള്ള കുട്ടികൾ അവിടെയായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. പൊതുവേ അവർ അറിയപ്പെട്ടിരുന്നത് കോക്കോടൻ ടീം എന്നായിരുന്നു.
തഴക്കവും പഴക്കവും ചെന്ന ഒരു ടീം. അതിനാൽ തന്നെ അവർക്ക് നാലാളോട് ടീമിനെ പരിചയപ്പെടുത്താൻ ഞങ്ങളെപ്പോലെ ബോർഡ് തൂക്കിയിടേണ്ടി വന്നിട്ടില്ല.
പൊതുവേയുള്ള അവരുടെ ഭാവം തന്നെ എന്തിനും പോന്നവരാണ് തങ്ങളെന്ന് പറയാതെ പറയുന്നതായിരുന്നു. അത്തരത്തിലുള്ളവർ വളരെ ചുരുക്കം ചിലരെ ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നുള്ളൂ. അത് തന്നെ ചോട്ടുവും ഷിജുവും മാത്രം. ഉശിരും വാശിയും കാണിക്കുമെങ്കിലും രണ്ട് പേരും പ്രായത്തിൽ തീരെ ചെറുതായിരുന്നു. എങ്കിലും ഞങ്ങളുടെ പ്രതീക്ഷയും ആയിരുന്നു.
ആലോചനകൾ അത്തരത്തിൽ പോയിക്കൊണ്ടിരിക്കുമ്പോൾ സജിത്ത് വന്ന് വീണ്ടും പറഞ്ഞു.
"ഞാനൊരിക്കൽ അവിടെ കളിച്ചിട്ടുണ്ട്. വല്യ ഗ്രൗണ്ടാണ്."
വലിയ ഗ്രൗണ്ടാണെന്ന കാര്യം ഞങ്ങളെ ചിന്തിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അവൻ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു :
"അന്ന് ഞാനൊരു സിക്സ് അടിച്ചിന്"
അത് ഞങ്ങൾക്ക് പ്രതീക്ഷ നൽകിയ വാക്കായിരുന്നു. അങ്ങിനെ മാച്ചിന് പോകാൻ ഞങ്ങൾ തീരുമാനിച്ചു.
അടുത്തദിവസം രാവിലെ എല്ലാവരും കോക്കോടൻ പറമ്പത്ത് എത്തി .
കളി തുടങ്ങി. അവർക്കായിരുന്നു ആദ്യം ബാറ്റിങ്ങ്.
കുട്ടനും സജിത്തും ആയിരുന്നു ബോളിങ്ങിലെ പ്രതീക്ഷ. പക്ഷേ അതൊക്കെ അസ്ഥാനത്തായിരുന്നു എന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അവന്മാർ കളിച്ചു തഴമ്പിച്ച അവിടെ ഞങ്ങൾക്ക് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരുവിധം ബോളൊക്കെ സിക്സും ഫോറും ഒക്കെ ആയി മാറി. അത്യാവശ്യം നല്ല റണ്ണു തന്നെ അവർ എടുത്തു.
ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങി.
കോക്കോടൻ ടീമിലെ ഓരോരുത്തരും നല്ല ഫാസ്റ്റ് ബോളേഴ്സ് ആയിരുന്നു. അത്ര നല്ല ബോളുകൾ അതിനുമുന്നേ ഞങ്ങളാരും നേരിട്ടിരുന്നില്ല.
അവിടുത്തെ പിച്ചിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പിച്ചിന് പുറത്ത് അൽപം ഇടതായി ഉയർന്നു നിൽക്കുന്ന ഒരു ഭാഗമുണ്ട്, അവിടെ എറിയുന്ന പന്ത് കുത്തിത്തിരിഞ്ഞ് നേരെ കുറ്റിയിൽ വന്ന് കൊള്ളും. നല്ല വേഗതയിൽ അവിടെ ബോളെറിഞ്ഞ് അവർ ഞങ്ങളുടെ ഓരോരുത്തരുടെയും കുറ്റി തെറിപ്പിച്ചു കൊണ്ടിരുന്നു.
ഞങ്ങളെ കൊണ്ടുവന്ന സജിത്ത് വെറും വട്ടപൂജ്യമായി ആദ്യമേ മടങ്ങി. കളി വലിയ രീതിയിൽ തന്നെ ഞങ്ങൾ തോറ്റു.
അത്യാവശ്യം നല്ല രീതിയിൽ അവരുടെ കൂവൽ വാങ്ങി തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .
സജിത്ത് ഒന്നും മിണ്ടിയില്ല.
"നാളെ മാച്ച് ഒന്നുകൂടി വിളിച്ചാലോ"
ആരോ ചോദിച്ച ചോദ്യത്തിന് എല്ലാവരും സമ്മതം മൂളി. തോറ്റു കൊടുക്കാൻ അങ്ങിനെ ഞങ്ങൾ തയ്യാറായിരുന്നില്ല.
അടുത്ത ദിവസം വീണ്ടും കോക്കോടൻ ടീമുമായി മാച്ച് കളിച്ചു. ഞങ്ങൾ പ്രതീക്ഷയിലായിരുന്നു.
അന്നും അവർക്ക് തന്നെയായിരുന്നു ആദ്യം ബാറ്റ്. കഴിഞ്ഞ ദിവസത്തിൻ്റെ ബാക്കി എന്ന രീതിയിൽ അവർ അടിച്ച ഒരോ ബോളും ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു.
ഫീൽഡ് ചെയ്ത് ക്ഷീണിച്ച ഞങ്ങൾ ബാറ്റിങ്ങിനിറങ്ങേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു .
എല്ലാവരേയും അവർ ഉടനെ തന്നെ ഔട്ടാക്കി.
കളി തോറ്റു.
കൂവി വിളികൾ ഏറ്റുവാങ്ങി പോകുന്നതിനിടയ്ക്ക് വീണ്ടും ഞങ്ങൾ മാച്ചിന് വിളിച്ചു.
അങ്ങനെ ഓരോ ദിവസവും കളി തോൽക്കുകയും വീണ്ടും മാച്ച് വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. പിടിച്ചു നിൽക്കാൻ പരമാവധി ഞങ്ങൾ ശ്രമിച്ചു. പല വഴികളും നോക്കി. പക്ഷേ കഴിഞ്ഞില്ല.
കൂവി മടുത്ത കോക്കോടൻ ടീം പീന്നീട് ഞങ്ങളെ കൂവാതെയായി. അതും മറ്റൊരു നാണക്കേടായി മാറി.
ഇടയ്ക്ക് ഞങ്ങൾ ആദ്യം ബാറ്റു ചെയ്തിരുന്നു. ആ ദിവസങ്ങളിൽ കളി വേഗം കഴിയുമായിരുന്നതിനാൽ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ മാച്ചുകൾ കളിച്ച് തോൽക്കേണ്ടി വന്നു.
ഇത്രയും നാണംകെട്ട് തോൽക്കുന്നതിൽ ഷിജുവിന് മറ്റാരെക്കാളും കൂടുതൽ വിഷമം ഉണ്ടായിരുന്നു. അതും കൂടാതെ സന്ധ്യയ്ക്ക് ക്ഷീണിച്ച് വീട്ടിലെത്തിയാൽ മൂത്തപ്പൻ്റെ വക ചില ഡയലോഗും
"എന്തിനാടാ ഇങ്ങനെ തോൽക്കാനായി രാവിലെ ഇറങ്ങിപ്പോകുന്നത്, ഇവിടെയെങ്ങാനും ഇരുന്നൂടെ."
തോറ്റതിൻ്റെയും കളിയാക്കലിൻ്റെയും ആ ദേഷ്യം അവൻ പലപ്പോഴും തൻ്റെ പെങ്ങളുടെ മേലാണ് തീർത്തിരുന്നത്.
അങ്ങിനെ നീണ്ട പതിനേഴ് മാച്ചുകൾ ഗംഭീരമായി ഞങ്ങൾ തോറ്റു. ഓരോ പ്രാവശ്യവും ചെവിയിൽ മുഴങ്ങിയ കോക്കോടൻ ടീമിൻ്റെ കൂവി വിളികൾ ഞങ്ങളുടെ ഉറക്കത്തെ തന്നെ ഇല്ലാതാക്കി.
ഒരു കളിയെങ്കിലും ജയിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു പക്ഷേ അവന്മാർ അതിന് ഒരു അവസരം പോലും തന്നില്ല.
നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ഞങ്ങൾ അപമാനിതരായി.
ഉറക്കമില്ലാതിരുന്ന അത്തരം രാത്രികളുടെ അവസാനം ഒരു പ്ലാൻ തയ്യാറായി വന്നു. ജയിച്ചേ തീരൂ എന്ന വാശിയിൽ രൂപം കൊടുത്ത ഒരു മാസ്റ്റർ പ്ലാൻ. അതായിരുന്നു ഞങ്ങളുടെ മാച്ച് വിന്നിംഗ് പ്ലാൻ.
കളി തുടരും ...
The Team...
ReplyDelete