കാണാൻ ഒന്നു മിണ്ടാൻ
അരികെ വന്നപ്പോൾ
നീയേകിയ പുഞ്ചിരിയും
അകലെയായി മറയുവോളം
ഉമ്മറക്കോലായിൽ വന്നു നിന്നതും
നിലാവിനോടുള്ള കൗതുകമൊ അതോ ...
നീല രാവിൽ
മഞ്ഞിൽ പുതഞ്ഞുറങ്ങുമ്പോഴും
താമര പൂക്കളെ മൂളി ഉറക്കുമ്പോഴും
അമാവാസിയിൽ കൊഴിഞ്ഞു തീരുമ്പോഴും
നിലാവിന്റെ ഉള്ളിലെന്നും
ആ പുഞ്ചിരി മാത്രമാണ്
മറ്റൊരു പൗർണ്ണമിയിൽ
കാണാമെന്നുള്ള പ്രതീക്ഷയാണ് .
No comments:
Post a Comment